.ഇന്ന് പുലര്‍ച്ചെ 5.30 -ന് തീഹാര്‍ ജയിലിലാണ് പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത (25), മുകേഷ് കുമാര്‍ സിംഗ് (32), വിനയ്കുമാര്‍ ശര്‍മ (26) , അക്ഷയ് താക്കൂര്‍ (31) എന്നീ 4 പ്രതികളെ വധശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷ ഇളവു ചെയ്തു തരണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ രാഷ്ട്രപതിയും തള്ളിയ സാഹചര്യത്തിലാണ് ഇവരെ തൂക്കിലേറ്റിയത്.
മാര്‍ച്ച് 3-ന് പ്രതികളെ തൂക്കിലേറ്റണമെന്ന ഡല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവു മറികടക്കാന്‍ വേണ്ടിയാണ് പ്രതി പവന്‍ കുമാര്‍ ഗുപ്ത പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് 6-നായതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് പിന്നെയും വൈകുകയാണ്
അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്